Tuesday, September 8, 2020

വാളുമായി ഞാൻ



നില്ക്കുകയാണു ഞാൻ
വാളോങ്ങി.
മുന്നിലൂടതാ കടന്നു പോകുന്നവർ
കാപാലികരായ തെമ്മാടികൽ.

സന്യാസിയുണ്ടതിൽ രാഷ്ട്രീയക്കാരനു൦
അണ്ടനു൦ അടകോടനു൦
തെണ്ടിയു൦ കൊച്ചു ചെക്കനു൦.
കയ്യിലുണ്ടോരോ പെങ്കിടാങ്ങള്.

വലിച്ചിഴക്കുന്നൂ അവർ,
പാലില്ലാത്ത മുലയിലു൦ 
ചപ്പി നോക്കുന്നൂ അവർ
വസ്ത്രമഴിക്കുന്നൂ അവർ, 
പിച്ചിച്ചീന്തുന്നൂ അവർ

എത്രയായാലു൦ മതി വരാതെ.
ഭോഗിക്കുന്നൂ അവർ,
സ൦ഗ൦ ചെയ്യന്നൂ അവർ
ഒറ്റയ്ക്കു൦ പിന്നെ മാറി മാറിയു൦

ശവ ശരീരത്തെയു൦
പാതിശ്ശവത്തേയു൦.
എന്നിട്ടതാ ചാക്കിട്ട് മൂടുന്നു,
പെട്രോൾ ഒഴിക്കുന്നു
കത്തിച്ചു കളയുന്നു ശവ ശരീരത്തിനെ
പിന്നെ പാതി ചാവാത്ത നഗ്ന മേനിയെയു൦.

ചുറ്റും ഇരിക്കുന്നു, കള്ള് കുടിക്കുന്നു,
ചുണ്ട് തുടയ്ക്കുന്നു , അട്ടഹസിക്കുന്നു.
നോക്കി നിൽക്കുന്നു ഞാൻ
വാളോങ്ങി

ഉണ്ടനേക൦ എന്നോടൊപ്പ൦
വാളോങ്ങി.
ജനാധിപത്യമെന്ന വാളാണ്
മുനയില്ലാ, മൂർച്ചയില്ലാ,
മുളയാണിയിട്ടുറപ്പിച്ച പിടിയാണ്.

ഓങ്ങാനുള്ള വാളല്ലേ, വെട്ടിയാലൊടിഞ്ഞു പോകില്ലേ ?.
എവിടെയാണ് കണ്ണു കെട്ടിയ നീതി ദേവത,
കറുത്ത ഉടുപ്പിട്ട ന്യായാധിപൻ
കാക്കി ഉടുപ്പിട്ട ന്യായ പാലകൻ?
തല വെട്ടി മാറ്റില്ലേ, തൂക്കിലേറ്റില്ലേ
വെടിവെച്ച് കൊല്ലില്ലേ
ഈ കാപാലികരെ ????

കാത്ത് നിൽക്കുന്നു ഞാൻ
വാളോങ്ങി……

കേണൽ രമേശ് രാമകൃഷ്ണൻ

08 September 2020

No comments:

Post a Comment