Friday, November 27, 2020

ഒരു സംവാദം



ഭർത്താവ് :

വരൂ സഖീ
എന്നെ മുറുകെ പിടിച്ചോളൂ
വീഴില്ല നീ, ഞാൻ വീഴാത്തിടത്തോളം.
എന്റെ ഏല്ലിലും മജ്ജയിലും
രക്തത്തിലും മാംസത്തിലും
ഒരിറ്റു ജീവൻ ബാക്കി നിൽക്കവേ
സംരക്ഷണത്തിലാണ് നീ
ഈ സതീർത്ഥന്റെ.
ഒരുപാട് ദൂരം ബാക്കിയുണ്ടിനിയും.
യാത്ര തുടർന്നോളൂ
ഒട്ടും തളരാതെ...

ഭാര്യ :

വിടപറയാൻ ഇനി നേരമുണ്ടെന്നാലും,
വിരഹിണി രാധ ആകാൻ എനിക്കിഷ്ടമല്ല.
വിരലുകൾ പിടിച്ചു തുടങ്ങിയ ഈ ജീവിതം,
വിധിയുടെ കൈകളിൽ എത്താൻ സമയമായി,
മരണം വന്നെന്നെ മാടി വിളിക്കുമ്പോൾ
മടിയിൽ കിടന്ന് ഞാൻ
കണ്ണുകളിൽ നോക്കുമ്പോൾ
കരയാതെ എന്നെ നീ
യാത്ര അയക്കണം.
ആ പുഞ്ചിരിക്കുന്ന മുഖം മാത്രം എൻ ഓർമ്മയിൽ നില്ക്കണം
അടുത്ത ജന്മത്തിൽ
തിരിച്ചറിയാനായി..

കേണൽ രമേശ് രാമകൃഷ്ണൻ
28 Nov 2020.

Saturday, November 21, 2020

മീനുക്കുട്ടിയുടെ പൊടിക്കൈ



മീനുക്കുട്ടി  സുന്ദരിയായ ഒരു മിടുക്കിയാണ്. ഒരു ചുറുചുറുക്കുള്ള കുട്ടി. എപ്പോഴും ഇങ്ങനെ ഓടിച്ചാടി നടക്കുന്ന പ്രകൃതം. യവ്വനത്തിലേക്ക് കാലെടുത്തു വെക്കുന്ന  പ്രായം. അതായത് പതിനൊന്നു വയസ്സ്.  നമ്മുടെ പുത്തൻ വീട്ടിലെ ചന്ദ്രൻ സാറിന്റെയും ഭാര്യ പ്രശാന്തിയുടെയും ഒരേയൊരു മകൾ. ലാളിച്ചു വളർത്തുന്ന കുട്ടി.

മീനു രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകും. ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വരും. 

ചന്ദ്രൻ സാറ് രാവിലെ എട്ടിന് ഓഫീസിൽ പോയാൽ വൈകിട്ട് ആറിനാണ് തിരികെ വീട്ടിൽ എത്തുന്നത്. പ്രശാന്തിക്കാണെങ്കിൽ വീട്ടിൽ പെരുത്ത ജോലിയുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് ഉറങ്ങുന്നത് പതിവാണ്. ആ സമയത്താണ് മീനുക്കുട്ടി കളിക്കാൻ ഇറങ്ങുന്നത്. അയൽപക്കത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ വരും കളിക്കാൻ. പരിസരത്തെല്ലാം ഓടി നടന്നു കളിക്കും. മിക്കവാറും പ്രശാന്തി വിളിച്ചു പറയും

“മോളേ സൂക്ഷിക്കണേ. പ്രായമറിയിക്കാൻ പോണ പെണ്ണാണ് നീ”

ഓടിക്കൊണ്ട് തന്നെ മീനു  വിളിച്ചു പറയും

“ സാരമില്ല അമ്മേ. ഞാൻ വീഴാതെ സൂക്ഷിക്കാം”. 

കളി എല്ലാം കഴിഞ്ഞ് മീനു , വീടിന്റെ പുറകു വശത്തെ തൊഴുത്ത് പുരയിൽ പോയി കറുമ്പി പശുവിനെയും മകൻ മൂരിക്കുട്ടനെയും ഒന്ന് തടവി ലാളിച്ചിട്ടേ വീടിന്റെ ഉള്ളിൽ കയറൂ.

 കൂട്ടുകാരിൽ പടിഞ്ഞാറ്റേ വീട്ടിലെ സുഷമയാണ് ഏറ്റവും അടുത്ത സഖി. തെക്കേ പറമ്പിലെ സോമനാണെങ്കിൽ എപ്പോഴും മീനുവിന്റെ  ടീമിലേ കളിക്കൂ. ഒരിക്കൽ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ എനിക്ക് മീനുവിനെ വലിയ ഇഷ്ടമാണ്”. 

മീനു പറഞ്ഞു

“ എനിക്കും എല്ലാരേം വലിയ ഇഷ്ടമാണ്” 

എന്നിട്ട് സുഷമയുടെ അടുത്തേക്ക് ഓടിപ്പോയി.

പിന്നീട് ഒരു ദിവസം സോമൻ പറഞ്ഞു

“ നമുക്ക് ഗുസ്തി പിടിച്ചു കളിക്കാം ?” .

 മീനുവിനെ അവൻ വെല്ലുവിളി നടത്തി. ഗുസ്തി പിടിക്കുന്നതിനിടയിൽ സോമൻ മീനുവിനെ എവിടൊക്കെയോ പിടിച്ചു. പിന്നെ കെട്ടിപ്പിടിച്ചു. കുതറി മാറി മീനു ചോദിച്ചു

 “ സോമാ, നീ എന്തിനാ അങ്ങനെ ഒക്കെ പിടിക്കുന്നെ ?” 

ചിരിച്ച് കൊണ്ട് സോമൻ പറഞ്ഞു

“അയ്യോ മീനൂ, ഗുസ്തിയിൽ അങ്ങനെയാണ്. നമുക്ക് എവിടെ വേണമെങ്കിലും പിടിക്കാം. മീനുവും എന്നെ എവിടെ വേണമെങ്കിലും പിടിച്ചോളൂ”

“ ദേ, ഒരു കടി ഞാൻ വച്ച് തരും” 

എന്ന് പറഞ്ഞു കൊണ്ട് സുഷമയോടൊപ്പം കല്ല് കളിക്കാനായി മീനു ഓടിപ്പോയി.

കുറെ നാൾ അങ്ങനെ കഴിഞ്ഞു പോയി. മീനുക്കുട്ടി കുറേക്കൂടി സുന്ദരിയായി. അംഗലാവണ്യം കൂടുതൽ വർദ്ധിച്ചു.

ഒരുദിവസം മീനുവിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?”

മീനു പറഞ്ഞു 
“ ചോദിച്ചോളൂ, കണക്കിന്റെ സംശയമാ ?”

സോമൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഏതോ ഇംഗ്ലീഷ് മാസികയിൽ വന്ന ഒരു പരസ്യം ഉള്ള ഒരു കടലാസ് മീനുവിനെ കാണിച്ചു. അതിൽ ഒരു സുന്ദരി ബ്രേസിയറും  പാന്റിയും മാത്രം ധരിച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്നു. സോമൻ ചോദിച്ചു 

“ മീനുവിനുണ്ടോ ഇതുപോലുള്ള ഡ്രസ്സ് ?”

ചിരിച്ച് കൊണ്ട് മീനു പറഞ്ഞു

“ ഉണ്ടല്ലോ ! ഈയിടെ അമ്മ  മൂന്നാല് ജോഡി വാങ്ങിച്ചു തന്നു “.

സോമൻ തുടർന്നു. 

“ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ, മീനു ആരോടെങ്കിലും പറയുമോ ?”

ഒന്ന് ആലോചിച്ചിട്ട് മീനു പറഞ്ഞു.

“ ഇല്ല. പെട്ടെന്ന് ചോദിക്ക്, എനിക്ക് പോണം.”

അല്പം വിറയിലോടെ സോമൻ പറഞ്ഞു 

“ ഞാൻ ഇതുവരെ ഒരു പെണ്ണിനെയും ബ്രേസിയറും പാന്റിയും ഇട്ട് കണ്ടിട്ടില്ല. ഒരു വലിയ ആഗ്രഹമാണ്. മീനു അത് മാത്രം ഇട്ടിട്ട് എന്നെ കാണിക്കുമോ ?”.

 എന്നിട്ട് തല കുനിച്ച് അങ്ങനെ നിന്നു.

മീനു കുറെ നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു.

“ശരി. കാണിക്കാം. പക്ഷേ മറ്റാരും അറിയരുത്. പിന്നെ ഇയാളും ഒരു കാര്യം ചെയ്യണം”.

വളരെ ആകാംക്ഷയോടെ സോമൻ ചോദിച്ചു 

“ ഞാൻ എന്ത് ചെയ്യണം? മീനുവിന് വേണ്ടി മാത്രം ഞാൻ എന്തും ചെയ്യും. “

“ നാളെ ഉച്ച കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള തൊഴുത്ത് പുരയുടെ അടുത്ത് വരണം. ഒരു ചുവന്ന നിക്കറ് മാത്രം ഇട്ടുകൊണ്ട്. മറ്റ് ആരോടും പറയല്ലേ “.

സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി സോമന്.

പിറ്റേന്ന് സ്കൂളിൽ വെച്ചേ മീനു കൂട്ടുകാരോട് പറഞ്ഞു അന്ന് കളിക്കാൻ വരേണ്ടാ  എന്ന്.

ഇതിനിടെ സോമൻ അവന്റെ കയ്യിൽ ചുവന്ന നിക്കറ് ഇല്ലാഞ്ഞിട്ട് ഒരു കൂട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങി ധരിച്ച് പറഞ്ഞ സമയത്തിന് മുമ്പേ  തൊഴുത്തിന്റെ സമീപത്ത് വന്നു നിന്നു.

പറഞ്ഞത് പോലെ മീനു വീടിന്റെ പുറകു വശത്തെ വാതിൽ തുറന്ന് തൊഴുത്തിന്റെ അടുത്തെത്തി. ഒരു പാവാടയും ഉടുപ്പും ധരിച്ച് കൊണ്ട്.

സോമൻ ചോദിച്ചു

“ഞാൻ പറഞ്ഞ കാര്യം ?”

മീനു അടുത്ത് വന്ന് രഹസ്യമായി  പറഞ്ഞു

“ ഉണ്ട്, അടിയിൽ ഇട്ടിട്ടുണ്ട്”.

സോമനെ വെളിയിൽ നിർത്തിയിട്ട് മീനു തൊഴുത്ത് പുരയുടെ വാതിൽ തുറന്ന് അകത്തു കയറി. കതകടച്ചു. കുറെ നേരം കഴിഞ്ഞ് പുറത്ത് വന്നു. എന്നിട്ട് പതിയെ പറഞ്ഞു

“ഇയാള് അകത്തു കയറി ഇരിക്ക്. ആരും കാണാതെ ഞാൻ വരാം”.

പറഞ്ഞു തീരാത്ത താമസം, സോമൻ അകത്തു കയറി. പെട്ടെന്ന് തന്നെ മീനു കതക് പുറത്ത് നിന്നും കുറ്റിയിട്ടു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ തൊഴുത്തിൽ നിന്നും ഓടുന്ന ശബ്ദം കേട്ടു. വാതിൽ തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ അയ്യോ, അയ്യോ രക്ഷിക്കണേ” എന്ന നിലവിളി കേട്ടു. 

മീനു കതകിന്റെ കുറ്റി മാറ്റിയിട്ട് വീട്ടിലേക്ക് ഓടി.

അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സോമൻ  ഓടി പോകുന്നത് കണ്ടു. ചന്തിയിൽ നിന്നും കാലിലൂടെ രക്തം ഒലിപ്പിച്ച് കൊണ്ട്.

കുറച്ചു നേരം കഴിഞ്ഞ് മീനു തൊഴുത്തിൽ പോയി അഴിച്ചു വിട്ടിരുന്ന മൂരിക്കുട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു. കൊമ്പിന്റെ അറ്റത്ത് പുരണ്ടിരുന്ന രക്തം തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവനെ കെട്ടിയിട്ടു.

പിന്നീട് ഒരിക്കലും സോമൻ...,.

കേണൽ രമേശ് രാമകൃഷ്ണൻ
22 Nov 2020

Friday, November 20, 2020

വാളുമായി ഞാൻ.



നില്ക്കുകയാണു ഞാൻ
വാളോങ്ങി.

മുന്നിലൂടതാ കടന്നു പോകുന്നവർ
കാപാലികരായ തെമ്മാടികൽ.

സന്യാസിയുണ്ടതിൽ രാഷ്ട്രീയക്കാരനു൦
അണ്ടനു൦ അടകോടനു൦
തെണ്ടിയു൦ കൊച്ചു ചെക്കനു൦.

കയ്യിലുണ്ടോരോ പെങ്കിടാങ്ങള്.

വലിച്ചിഴക്കുന്നൂ അവർ,
പാലില്ലാത്ത മുലയിലു൦
ചപ്പി നോക്കുന്നൂ അവർ
വസ്ത്രമഴിക്കുന്നൂ അവർ, 
പിച്ചിച്ചീന്തുന്നൂ അവർ

എത്രയായാലു൦ മതി വരാതെ.

ഭോഗിക്കുന്നൂ അവർ,
സ൦ഗ൦ ചെയ്യന്നൂ അവർ
ഒറ്റയ്ക്കു൦ പിന്നെ മാറി മാറിയു൦

ശവ ശരീരത്തെയു൦
പാതിശ്ശവത്തേയു൦.

എന്നിട്ടതാ ചാക്കിട്ട് മൂടുന്നു, 
പെട്രോൾ ഒഴിക്കുന്നു
കത്തിച്ചു കളയുന്നു ശവ ശരീരത്തിനെ

പിന്നെ പാതി ചാവാത്ത നഗ്ന മേനിയെയു൦.

ചുറ്റും ഇരിക്കുന്നു, കള്ള് കുടിക്കുന്നു,
ചുണ്ട് തുടയ്ക്കുന്നു , അട്ടഹസിക്കുന്നു.

നോക്കി നിൽക്കുന്നു ഞാൻ
വാളോങ്ങി

ഉണ്ടനേക൦ എന്നോടൊപ്പ൦
വാളോങ്ങി.

ജനാധിപത്യമെന്ന വാളാണ്
മുനയില്ലാ, മൂർച്ചയില്ലാ,
മുളയാണിയിട്ടുറപ്പിച്ച പിടിയാണ്.

ഓങ്ങാനുള്ള വാളല്ലേ, വെട്ടിയാലൊടിഞ്ഞു പോകില്ലേ ?.

എവിടെയാണ് കണ്ണു കെട്ടിയ നീതി ദേവത,
കറുത്ത ഉടുപ്പിട്ട ന്യായാധിപൻ
കാക്കി ഉടുപ്പിട്ട നീതി പാലകർ?

തല വെട്ടി മാറ്റില്ലേ, 
തൂക്കിലേറ്റില്ലേ
വെടിവെച്ച് കൊല്ലില്ലേ
ഈ കാപാലികരെ ????

കാത്ത് നിൽക്കുന്നു ഞാൻ
വാളോങ്ങി……

കേണൽ രമേശ് രാമകൃഷ്ണൻ

21 Nov 2020

Thursday, November 19, 2020

വരൂ നമുക്ക് കളിക്കാം.



സഖീ,
നമുക്ക്  ആ മാഞ്ചുവട്ടിൾ
ഓലത്തുമ്പ് കൊണ്ട് ഒരു മാടമുണ്ടാക്കാം
അതിന്റെ ഉള്ളിൽ കവിള് മടൽ കൊണ്ടൊരു കട്ടിലുണ്ടാക്കാം
എന്നിട്ട് അച്ഛനും അമ്മയും കളിക്കാം
കണ്ണാം ചിരട്ടയുടെ പാത്രങ്ങളിൽ 
പച്ചിലകൾ നുറുക്കിയിട്ട്
ചോറും കറികളും വെയ്ക്കാം.
മുല്ല വള്ളിയിൽ തൂങ്ങി നമുക്ക്
ഊഞ്ഞാലാടി രസിക്കാം
പിന്നീട് കടലാസ് കപ്പലുണ്ടാക്കാം
അതിനെ പൂക്കൾ കൊണ്ട് നിറയ്ക്കാം
ഒരു കട്ടുറുമ്പിനെ കപ്പിത്താനാക്കാം
കിണറിന്റെ അരികിലെ ഒഴുക്കുചാലിലൂടെ
വിദേശത്തേക്ക് അയക്കാം
അങ്ങനെ ഒരുപാട് കാശുണ്ടാക്കാം
പീന്നീട് കുഞ്ഞുടുപ്പും പാവയും
ഒരു പന്തും ഒരു പീപ്പീയും
യഥേഷ്ടം നമുക്ക് വാങ്ങാം
കളികളെല്ലാം കഴിഞ്ഞ്
ഞാൻ കട്ടിലിലും
നീ തറയീലും കിടന്നുറങ്ങാം
നമുക്കിന്ന് വയസ്സായെങ്കിലെന്ത്?
നമ്മുടെ ബാല്യം
ഇനിയുമില്ലേ ബാക്കി…?

കേണൽ രമേശ് രാമകൃഷ്ണൻ
20 Nov 2020

Monday, November 16, 2020

വിളവ് കാത്തിരുന്ന മണ്ണിര



രാഘവൻ പിള്ളയ്ക്ക് മണ്ണിനോട് പ്രേമമായിരുന്നു. പിറന്നു വീണത് തന്നെ മണ്ണിലേക്ക് ആയിരുന്നോ എന്ന് തോന്നും അയാളെ കണ്ടാൽ.

ഒരു കർഷകൻ ആയിരുന്ന മാധവൻ പിള്ളയുടെ ഇളയ മകൻ ആയിരുന്നു രാഘവൻ പിള്ള. അച്ഛനും അപ്പുപ്പനും കുടുംബത്തിൽ മിക്കവാറും എല്ലാവരും കൃഷിക്കാർ ആയിരുന്നു. പറമ്പിലും വയലിലും ചെയ്തു പോന്ന എല്ലാ കൃഷികളും അവർ ചെയ്തിരുന്നു. 

കാലം പോയി. മാധവൻ പിള്ളയുടെ മരണശേഷം സ്വത്തുക്കൾ ഭാഗം ചെയ്തു. രാഘവൻ പിള്ളയ്ക്ക്  മുപ്പത്തഞ്ച് സെന്റ് പറമ്പ് ഓഹരിയായി കിട്ടി. ആ മുപ്പത്തഞ്ച് സെന്റിൽ എല്ലാ തരം കൃഷികളും അയാൾ ചെയ്തു. ഒരിഞ്ച് ഭൂമി പോലും വെറുതെ വിടാത്ത കൃഷി.

ഇതിനിടെ കാലം കടന്നു പോയി. കല്യാണപ്രായം ആയി എന്ന് തോന്നിയപ്പോൾ വിവരം കാരണവന്മാരെ അറിയിച്ചു. അടുത്ത ഗ്രാമത്തിലെ സുമതി എന്ന ഒരു പെൺകുട്ടിയുമായുള്ള വിവാഹം നടത്തി കൊടുത്തു.

രാഘവൻ പിള്ളയും സുമതിയും ഒരുമിച്ച് കൃഷി ചെയ്തു. പറമ്പ് കിളച്ചും വിത്ത് പാകിയും, വെള്ളം നനച്ചും, വിളവെടുത്തും അങ്ങനെ ജീവിതം കടന്നു പോയി. ഇതിനിടെ സുമതി മൂന്ന് പ്രാവശ്യം പ്രസവിച്ചു. മൂത്ത രണ്ടു പെൺകുട്ടികൾ  , ഇളയ ഒരു ആൺകുട്ടി. കൃഷിയിൽ നിന്നും കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് കുട്ടികളെ വളർത്തി. സമയം ഉള്ളപ്പോൾ അടുത്ത കൃഷിയിടങ്ങളിൽ അവർ കൃഷിപ്പണി ചെയ്തു ജീവിതം കഴിച്ചു കൂട്ടി.

കുട്ടികൾ വളർന്നു. പെൺകുട്ടികൾ പത്താം ക്ലാസ്സ് വരെ പഠിച്ചു. പിന്നീട് പഠിത്തം നിർത്തി. മകൻ പത്താം ക്ലാസ്സ് കഴിഞ്ഞ് ഐ ടി ഐയിൽ ചേർന്ന് ഇലക്ട്രീഷ്യൻ കോഴ്സ് പഠിച്ചു സർട്ടിഫിക്കറ്റ് നേടി.

പെൺകുട്ടികൾ വളർന്നു പുര നിറഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ രാഘവൻ പിള്ളയ്ക്കും സുമതിക്കും ആവലാതി കൂടി. കൃഷി കൊണ്ട് കഷ്ടിച്ച് ജീവിച്ചു എന്നല്ലാതെ മറ്റൊന്നും സമ്പാദിച്ചു വയ്ക്കാൻ ആ കുടുംബത്തിന് കഴിഞ്ഞില്ല. അവസാനം ആകെ ഉണ്ടായിരുന്ന മുപ്പത്തഞ്ച് സെന്റിൽ നിന്നും ഇരുപത് സെന്റ് പറമ്പ് വിറ്റ് രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തു. ഒപ്പം മകന് ഗൾഫിൽ ഒരു ജോലിയ്ക്ക് വേണ്ടി ഒരു വിസയും സംഘടിപ്പിച്ചു. ഗൾഫിൽ പോകുന്നതിന് മുമ്പ് മകൻ തീർത്തു പറഞ്ഞു.
“ ഈ പതിനഞ്ച് സെന്റ് പറമ്പിൽ കിടന്നു കൃഷി ചെയ്ത് നരകിക്കാൻ ഞാനിനി തിരിച്ചു വരില്ല”.

മകന്റെ വിരഹം സുമതിക്ക് താങ്ങാൻ കഴിഞ്ഞില്ല. മൂന്ന് മാസം കഴിഞ്ഞ് അവർ മരിച്ചു. ശവസംസ്കാരത്തിന് മകന് വരാൻ കഴിഞ്ഞില്ല. രാഘവൻ പിള്ള തികച്ചും ഒറ്റപ്പെട്ടു. വല്ലപ്പോഴും പെൺമക്കൾ വരും. ഒരു ദിവസം കൂടെ നില്ക്കും, എന്തെങ്കിലും വിളവ് ഉണ്ടെങ്കിൽ അതിന്റെ പങ്ക് വാങ്ങി പോകും.

 ഏകാന്തത രാഘവൻ പിള്ളയെ ആകെ അസ്വസ്ഥനാക്കി. എന്നിട്ടും അയാൾ കൃഷി തുടർന്നു.
ഒരു ദിവസം, തെങ്ങിന്റെ മൂട് എടുത്തു കൊണ്ടിരിക്കേ രാഘവൻ പിള്ള തല കറങ്ങി വീണു. അയൽപക്കത്തെ ആളുകൾ അയാളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ വെച്ച് രാഘവൻ പിള്ള പറഞ്ഞു.

“ ഞാൻ മരിച്ചാൽ എന്റെ ശരീരം ദഹിപ്പിക്കരുത്. എന്റെ പറമ്പിൽ തന്നെ കുഴിച്ചു മൂടിയാൽ മതി”. 

ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അയാൾ മരിച്ചു. ആഗ്രഹ പ്രകാരം മൃതശരീരം പറമ്പിൽ തന്നെ കുഴിച്ചു മൂടി.

മരിച്ച് നിമിഷങ്ങൾക്കകം അയാളുടെ ആത്മാവ് ദൈവത്തിന്റെ മുന്നിൽ എത്തി. അവിടെ ആണെങ്കിൽ ആത്മാക്കൾ വലിയ ഒരു ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആൾക്കാരെ തരം തിരിച്ചു വിടുന്നു.

രാഘവൻ പിള്ളയുടെ ഊഴം എത്തി. ചിത്രഗുപ്തൻ അയാളുടെ കണക്കുകൾ പരിശോധിച്ച് നോക്കി. ഒരു പുണ്യ കർമ്മവും അയാളുടെ കണക്കിലില്ല. അമ്പലത്തിലെ വഞ്ചിയിൽ പോലും നയാ പൈസ ഇട്ടിട്ടില്ല. കുറെ പുരയിടം കിളച്ചു മറിച്ചു എന്നല്ലാതെ മറ്റ്  നല്ല കർമ്മങ്ങൾ ഒന്നും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിലേക്ക് അയക്കാൻ ഒരു നിർവ്വാഹമില്ല.

പിന്നീട് പാപങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രഗുപ്തൻ ഞെട്ടിപ്പോയി. ശൂന്യം. ഒരു പാപവും അയാൾ ചെയ്തിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല, ആരെയും കൊന്നിട്ടില്ല, ദ്രോഹിച്ചിട്ടില്ല, കള്ളം പറഞ്ഞിട്ടില്ല, ഒരു പട്ടിയെപ്പോലും കല്ലെറിഞ്ഞിട്ടില്ല. വെറുതെ ഒന്നും തിന്ന് മുടിപ്പിച്ചിട്ടുമില്ല. നരകത്തിൽ പോകാനുള്ള ഒരു യോഗ്യതയും ഇല്ല.

ചിത്രഗുപ്തൻ ആകെ വിഷണ്ണനായി. കാര്യം മനസ്സിലായ രാഘവൻ പിള്ളയുടെ ആത്മാവ് പറഞ്ഞു
“ എന്നെ എന്റെ മണ്ണിലേക്ക് തിരിച്ച് അയച്ചോളൂ”.

ദേഷ്യത്തോടെ ചിത്രഗുപ്തൻ പറഞ്ഞു.
 “എന്ത് വിഡ്ഢിത്തം ആണെടോ  താൻ പറയുന്നത് ? ഒരു മനുഷ്യന്റെ ആത്മാവിന് വീണ്ടും മനുഷ്യ ജന്മം കിട്ടാൻ 84 വിവിധ യോനികളിലൂടെ ജനിച്ചു മരിക്കണം. അതിന് പല നൂറ്റാണ്ടുകൽ കഴിയും. അത് പറ്റില്ല.”

കുറെ നേരം ആലോചിച്ചതിന് ശേഷം ചിത്രഗുപ്തൻ പറഞ്ഞു

“ തന്നെ ഞാനൊരു മണ്ണിരയാക്കാം. അതിന് തന്റെ പറമ്പിൽ തന്നെ ജനിക്കാനുള്ള അവസരവും. എന്തെങ്കിലും പുണ്യമോ പാപമോ ചെയ്തു എന്ന് അറിയുമ്പോൾ തിരിച്ചു വിളിക്കാം".

ഉടനെ തന്നെ രാഘവന്റെ ആത്മാവുമായി ഒരു മാലാഖ ഭൂമിയിൽ അയാളുടെ പറമ്പിൽ എത്തി. അയാളുടെ കുഴിമാടത്തിൽ maggot(പുഴുക്കൾ) അയാളുടെ ശരീരം ഏകദേശം മുഴുവനും തിന്ന് തീർത്തിരുന്നു. തലച്ചോറ് തിന്നു കൊണ്ടിരുന്ന ഒരു പുഴുവിനെ വിളിച്ച് ദൈവത്തിന്റെ തീരുമാനം അറിയിച്ചു. അതിന് കാര്യം മനസ്സിലായി. ഉടനെ തന്നെ മണ്ണിന്റെ അടിയിലുണ്ടായിരുന്ന ഒരു മണ്ണിരയുടെ ശവ ശരീരത്തിൽ  പുഴു പ്രവേശിച്ചു. ഒപ്പം രാഘവൻ പിള്ളയുടെ ആത്മാവും. അങ്ങനെ രാഘവൻ പിള്ള ഒരു മണ്ണിര ആയി പുനർജനിച്ചു. അയാളുടെ സ്വന്തം മണ്ണിൽ.

ഉടനെ തന്നെ മണ്ണ് തിന്ന് കുഴിയുണ്ടാക്കി മണ്ണിര പുറത്ത് വന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. കുറെ നാൾ അങ്ങനെ അലഞ്ഞു നടന്നു. വേറൊരു മണ്ണിരയുമായി ചങ്ങാത്തം കൂടി. അവർ പ്രണയിച്ചു. അതിൽ കുറെ കുട്ടികൾ ഉണ്ടായി. ആരും തിരിഞ്ഞ് നോക്കാത്ത ആ ഭൂമിയിൽ മണ്ണിരകൾ യഥേഷ്ടം ഇഴഞ്ഞ് നടന്നു. പറമ്പ് മുഴുവൻ കുഴിച്ച് മറിച്ചു. 

ഇതിനിടയിൽ മഴക്കാലം വന്നെത്തി. പറമ്പ് നിറയെ വെള്ളം നിറഞ്ഞു. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. ഏതെങ്കിലും വിത്തുകളോ മരങ്ങളോ വീണ്ടും കിളിക്കുമെന്നും അവയിൽ വിളവ് ഉണ്ടാകുമെന്നും അയാൾക്ക് അറിയാമായിരുന്നു.

രാഘവൻ പിള്ള എന്ന മണ്ണിര വിളവിനായി കാത്തിരുന്നു…


കേണൽ രമേശ് രാമകൃഷ്ണൻ
17 November 2020.